Thursday, May 7, 2015

മൃത്യു

'മൃത്യു'വിനെക്കുറിച്ച് ഒരു ഇരുപത്തിയൊന്നുകാരന്റെ വീക്ഷണം, അതും 30 വർഷങ്ങൾക്കു മുൻപ്.

പലയാവർത്തി ഞാനാ കവിതയിലൂടെ കണ്ണോടിച്ചു. അതിനെ കവിതയെന്നാണോ ഗദ്യമെന്നാണോ പറയേണ്ടതെന്നെനിക്കറിയില്ല. അന്നും ഇന്നും എന്നും കവിത എന്റെ മതമല്ലായിരുന്നു. എന്നിട്ടും ഇതിനോടൊരു പ്രത്യേക ഇഷ്ടം തോന്നുന്നു. എനിക്കെന്നും അന്യമായിരുന്ന പഴയ മലയാളം ലിപിയിലെഴുതിയ വടിവൊത്ത ആ അക്ഷരങ്ങളോട് സത്യമായിട്ടും ഇഷ്ടം തോന്നുന്നു.

30 വര്ഷങ്ങള്ക്ക് മുൻപ് യുവത്വം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചു പോവുകയാണ്. തിളയ്ക്കുന്ന യുവത്വമെന്ന പ്രയോഗം അന്നും ഇന്നും എത്ര സത്യമാണല്ലേ!! യുവത്വത്തിന്റെതായ ആ തിളപ്പ് കുറിച്ചിട്ടിരിക്കുന്നതിലെല്ലാം സ്ഫുരിക്കുന്നു.

ഈ കവിതയുടെ അർത്ഥം നിങ്ങൾക്കെങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം, എങ്ങനെ വേണമെങ്കിലും ഗ്രഹിക്കാം. എല്ലാം നിങ്ങൾക്കു വിട്ടു തന്നിരിക്കുന്നു.

കവിയുടെ പാതയിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ. കവിത ഇവിടെ പകർത്തുന്നു.

ഞാനിന്നു കാണുന്നു
മൃത്യുവിൻ  സ്വപ്‌നങ്ങൾ
സത്യമെന്നതിൽ സത്യം
വിഷാദപൂർണ്ണമല്ലയോ
മൃത്യുവിൻ കാലൊച്ച
കേൾക്കുന്നു
എൻ ഇന്ദ്രിയങ്ങളിന്ന്
തീക്ഷ്ണത പൂണ്ടിരിക്കുന്നു
ഞാൻ ചെയ്ത കുറ്റമെന്തായിടാം
എൻ മനം പീഡിപ്പിക്കുന്നു
എന ദർശന
സ്വപ്നങ്ങലിലൊക്കെയും
ശവ പറമ്പുകളായിരുന്നു.
പുത്തനാം ശവ കുഴിയിൽ
കുഴിവെട്ടുകാരൻ
ശിൽപിയായ് ചമഞ്ഞിടും
ഞാൻ കാണും, ശവ
കല്ലറയിൽ
ഞാനെൻ നാമം
തെളിഞ്ഞു കാണുന്നു
അവയൊരിക്കലും
എൻ ഹൃദയത്തിൽ
പോറലേല്പിക്കുന്നില്ല
എന്റെ സിരകളിലെ
രക്തം ച്ചുടുന്നില്ല
എന്റെ ഭാവനക്കപ്പുറം
മരണമെന്ന, ഭീകരസത്യം
ഒന്നുകിൽ
കഴുകന്റെ രൂപത്തിലാകാം
വിഷപാമ്പ്‌ രൂപത്തിൽ
വന്നിടായ്കയില്ല
മറ്റുള്ള രൂപമോ
അവ്യക്തമായിടാം
മൃത്യുവിൻ ഭീകരരൂപങ്ങൾ
നാൾക്കുനാൾ
വ്യത്യസ്തമാണല്ലോ.

1 comment:

  1. മുപ്പത് വയസ്സായ കവിത തിളയ്ക്കുന്ന യുവത്വത്തിലാണ്

    ReplyDelete